Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Against

ക്രൈസ്തവർക്കു നേരേയുള്ള അക്രമം: പ്രധാനമന്ത്രിയെ ഉത്കണ്ഠ അറിയിച്ച് സിബിസിഐ

ന്യൂഡൽഹി: ക്രിസ്മസ് കാലത്ത് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്ന്ത്രിയെ ഉത്കണ്ഠതവർക്കു നേരേ നടന്ന ആക്രമണങ്ങളിലുള്ള ഉത്കണ്ഠ സിബിസിഐ പ്രസിഡന്‍റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അറിയിച്ചു. നമ്മുടെ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നമ്മുടെ രാജ്യത്തിന്‍റെ പല ഭാഗത്തും ക്രൈസ്തവർക്കെതിരേ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ അങ്ങേയറ്റത്തെ വേദനയും ആശങ്കയുമുണ്ടെന്ന് ആർച്ച്ബിഷപ് പറഞ്ഞു. വിശുദ്ധ ക്രിസ്മസ് കാലത്ത് ഇത്തരം വാർത്തകൾ കേൾക്കുന്നത് ഞങ്ങളെ വേദനിപ്പിക്കുന്നു.

സമാധാനപരമായി കരോൾ പാടിയവർക്കും പള്ളികളിലും പുൽക്കൂടുകൾക്ക് മുന്നിലും പ്രാർഥനയ്ക്കായി ഒത്തുചേർന്നവർക്കും നേരേ ഉണ്ടായ ആക്രമണങ്ങൾ, സമാധാനത്തോടെ തങ്ങളുടെ വിശ്വാസം ആചരിക്കാൻ ആഗ്രഹിക്കുന്ന, നിയമം അനുസരിക്കുന്ന പൗരന്മാരിൽ ഭയവും വിഷമവും ഉണ്ടാക്കിയിരിക്കുകയാണ്. ഓരോ ഇന്ത്യക്കാരനും ഭയമില്ലാതെ തന്‍റെ വിശ്വാസം ആചരിക്കാനുള്ള സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന നമ്മുടെ ഭരണഘടനയുടെ അന്തസ്സത്തയെ ഇത്തരം സംഭവങ്ങൾ ആഴത്തിൽ മുറിവേൽപ്പിക്കുന്നു- അദ്ദേഹം പറഞ്ഞു.

നിയമം കർശനമായി നടപ്പാക്കണമെന്നും രാജ്യത്തുടനീളമുള്ള ക്രൈസ്തവ സമൂഹങ്ങൾക്ക് സംരക്ഷണം നൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരോട് അദ്ദേഹം അഭ്യർഥിച്ചു.

ക്രിസ്മസിന്‍റെ സമാധാനവും സ്നേഹവും ഐക്യവും നിറഞ്ഞ സന്ദേശം സുരക്ഷിതമായ അന്തരീക്ഷത്തിലും പരസ്പരബഹുമാനത്തോടെയും ആഘോഷിക്കാൻ ഇത് സഹായിക്കും.
നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്നതുപോലെ, നാനാത്വത്തിലെ ഏകത്വത്തിലും എല്ലാ പൗരന്മാരോടുമുള്ള സ്നേഹത്തിലുമാണ് ഇന്ത്യയുടെ കരുത്ത് എന്നും നിലകൊള്ളുന്നതെന്ന കാര്യവും മാർ താഴത്ത് ഓർമിപ്പിച്ചു.

Kerala

സിപിഐ എംഎൽഎക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

കൊല്ലം: കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ സിപിഐ എംഎൽഎക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. പുനലൂർ എംഎൽഎ പി.എസ്.സുപാലിനെതിരെയാണ് പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയത്.

സുപാലിനെതിരെ ഡയിംഗ് ഹാർനെസ് എംഎൽഎ എന്ന ബാനറുമായാണ് പ്രതിഷേധം നടന്നത്. പുനലൂർ എസ്എൻ കോളജ് യൂണിയൻ തെരഞ്ഞെടിപ്പിലെ വിജയത്തിന് പിന്നാലെ നടന്ന പ്രതിഷേധത്തിലും സുപാലിനെതിരെ ബാനർ ഉയർന്നിരുന്നു.

സുപാൽ അടവ് പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർമാരുടെ പ്രസ്ഥാനമാണ് എസ്എഫ്ഐ എന്നായിരുന്നു ബാനർ. ഇതിന് പിന്നാലെ എസ്എഫ്ഐയ്ക്കും ഡിവൈഎഫ്ഐയ്ക്കും എതിരെ അധിക്ഷേപ മുദ്രവാക്യവുമായി എഐഎസ്എഫും എഐവൈഎഫും പ്രതിഷേധം നടത്തിയിരുന്നു.

Kerala

മുഖ്യമന്ത്രിയുടെ മകനെതിരായ നോട്ടീസ്; പേടിപ്പിക്കാനാണ് ഇഡി നോക്കിയത്: എം.എ.ബേബി

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മകന് ഇഡി നോട്ടീസ് അയച്ച സംഭവത്തിൽ പ്രതികരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. വസ്തുതകള്‍ ഇല്ലാത്ത നോട്ടീസ് അയച്ച് ഇഡി പേടിപ്പിക്കാനാണ് നോക്കിയത്.

നോട്ടീസ് കിട്ടിയിട്ടും ഒരു കുലുക്കവുമില്ലെന്ന് കണ്ടതോടെ ഇഡി പിന്നീട് അനങ്ങിയില്ല. ബിജെപി സര്‍ക്കാരിന്‍റെ എക്സ്റ്റന്‍ഷന്‍ ഡിപ്പാര്‍ട്ട്മെന്‍റാണ് ഇഡിയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല കൊള്ളയില്‍ പാര്‍ട്ടിക്ക് ഒളിക്കാന്‍ ഒന്നുമില്ല. ഈ വിഷയത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. തെറ്റ് ചെയ്തത് ആരായാലും വെളിച്ചത്തുകൊണ്ടു വരും. പാർട്ടിക്ക് ഒരു വേവലാതിയുമില്ല.

ബിഹാറിൽ ഇടതു പാർട്ടികൾക്ക് സീറ്റ് കുറയില്ല. 29 സീറ്റുകളിൽ ഇടതുപാർട്ടികൾ മത്സരിക്കും. ഇക്കാര്യം തേജസ്വി യാദവ്‌ ഉറപ്പ് നൽകിയിട്ടുണ്ടെന്നും എം.എ.ബേബി വ്യക്തമാക്കി.

Sports

തസ്മിന്‍ ബ്രിറ്റ്‌സിന് തകര്‍പ്പന്‍ സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് ജയം

ഇൻഡോർ: വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലാൻഡിനെ ആറുവിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ജയം. കിവീസ് ഉയർത്തിയ 232 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പ്രോട്ടീസ് ഓപ്പണർ തസ്മിൻ ബ്രിറ്റ്സ് (101), സുൻ ലൂസ് (83) എന്നിവരുടെ കരുത്തിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു.

സ്കോർ: ന്യൂസിലാൻഡ് 231/10 (47.5) ദക്ഷിണാഫ്രിക്ക 234/4 (40.5). ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 47.5 ഓവറിൽ 231 റൺസിന് എല്ലാവരും പുറത്തായിരുന്നു. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ സോഫി ഡിവൈൻ (85) ആണ് ടോപ് സ്കോറർ. ബ്രൂക് ഹാലിഡേ (45), ഓപ്പണർ ജോർജിയ പ്ലിമർ (31) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.

നാല് വിക്കറ്റ് വീഴ്ത്തിയ ഓൻകുലുലേകോ ലാബയാണ് ദക്ഷിണാഫ്രിക്കൻ ബൗളർമാരിൽ തിളങ്ങിയത്. മാരിസൻ കേപ്, അയാബോംഗ ഖാക, നാദിൻ ഡി ക്ലെർക്, ലോ ടൈറൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ന്യൂസിലൻഡ് ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടപ്പോൾ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.

Latest News

Up